Wednesday

I'd rather not be Anna..



നാമിപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണ് വിപ്ലവം എങ്കില്‍ അത് സമീപകാലത്തരങ്ങേറിയവയിൽ ഏറെ അസുഖകരവും മനസ്സിലാക്കാനാവത്തതുമാണെന്നത് പറയാതെ വയ്യ. ജന്‍ ലോക്‍പാല്‍ ബില്ലിനെക്കുറിച്ച് നിങ്ങള്‍ക്കിപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളുണ്ടോ, അവയ്ക്കെല്ലാം ലഭിച്ചേക്കാവുന്ന ഉത്തരങ്ങള്‍ ഇവയായിരിക്കും : കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കുക — 1. വന്ദേ മാതരം 2. ഭാരത് മാതാ കി ജയ് 3. ഇന്ത്യ ഈസ് അണ്ണാ, അണ്ണാ ഈസ് ഇന്ത്യ 4. ജയ് ഹിന്ദ്. 

തികച്ചും വ്യത്യസ്തമായ കാരണങ്ങളാലും, തികച്ചും വ്യത്യസ്തമായ മാര്‍ഗങ്ങളിൽക്കൂടിയും ആണെങ്കിലും മാവോയിസ്റ്റുകളും ജന്‍ ലോക്‍പാല്‍ ബില്ലും ലക്ഷ്യമിടുന്ന കാര്യത്തില്‍ ഒരു സമാനതയുണ്ട് - അവര്‍ രണ്ടു പേരും ഇന്ത്യന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഒന്ന് പ്രവര്‍ത്തിക്കുന്നതു താഴേത്തട്ടില്‍ നിന്ന് മുകളിലേക്ക്, ദരിദ്രരില്‍ ദരിദ്രരായ ആദിവാസി സൈന്യം നടത്തുന്ന ഒരു സായുധവിപ്ലവത്തിന്റെ മാര്‍ഗത്തിലൂടെ. മറ്റേത്, മുകളില്‍ നിന്ന് താഴേക്ക്, പുത്തനായി പടച്ചുണ്ടാക്കിയ ഒരു വിശുദ്ധന്റെയും, നഗരവാസികള്‍ക്ക് ഭൂരിപക്ഷമുള്ള, ജീവിതസൗകര്യങ്ങള്‍ക്ക് ഒട്ടും മുട്ടില്ലാത്തവര്‍ അടങ്ങുന്ന സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള രക്തരഹിതമായൊരു ഗാന്ധിയന്‍ ഭരണ അട്ടിമറിയിലൂടെ. (ഇക്കാര്യത്തിൽ, സ്വയം അട്ടിമറിയ്ക്കപ്പെടാ‍ൻ വേണ്ടതെല്ലാം സർക്കാർ തങ്ങളാലാവും വിധം ചെയ്യുന്നുണ്ട്.)

2011 ഏപ്രിലില്‍, അണ്ണാ ഹസാരെയുടെ ആദ്യത്തെ “മരണം വരെ നിരാഹാര”സമരം കുറച്ച് ദിവസം പിന്നിട്ടു കഴിഞ്ഞ സമയത്ത്, സ്വന്തം വിശ്വാസ്യതക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് പുറത്ത് വന്ന വമ്പന്‍ കുംഭകോണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുവാനായി സര്‍ക്കാര്‍ അണ്ണാ ഹസാരെ ടീമിനെ (സിവില്‍ സൊസൈറ്റി ഗ്രൂപ്പുകാര്‍ തെരഞ്ഞെടുത്ത ബ്രാന്‍ഡ് നാമമാണിത്), പുതിയ അഴിമതി വിരുദ്ധ നിയമത്തിനായുള്ള സംയുക്ത കരട് രൂപീകരണ സമിതിയില്‍ അംഗമാകുവാന്‍ ക്ഷണിച്ചു. കുറച്ച് മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഈ ശ്രമം ഉപേക്ഷിക്കുകയും തങ്ങളുടെ തന്നെ ഒരു ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ആ ബില്ലാകട്ടെ ഗൌരവമായി എടുക്കാന്‍ കഴിയാത്തവണ്ണം പിഴവുകളുള്ളതും.

തുടര്‍ന്ന്, ആഗസ്റ്റ് 16ന്, തന്റെ രണ്ടാമത്തെ “മരണം വരെ നിരാഹാരം” തുടങ്ങുന്നതിന്റെ അന്ന്, അണ്ണാ ഹസാരെ നിരാഹാരമാരംഭിക്കുകയോ എന്തെങ്കിലും നിയമം ലംഘിക്കുകയോ ചെയ്യുംമുന്‍പെ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ജന്‍ ലോക്‍പാല്‍ ബില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള സമരം പൊടുന്നനെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരവുമായി ഒട്ടിച്ചേര്‍ന്നു. ഈ “രണ്ടാം സ്വാതന്ത്യ സമരം” തുടങ്ങി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. കുശാഗ്രതയോടെ, അദ്ദേഹം ജയില്‍ വിടുവാന്‍ വിസമ്മതിച്ചു. ഒരു പൊതു സ്ഥലത്ത് നിരാഹാരം നടത്തുവാനുള്ള അവകാശത്തിനായി അദ്ദേഹം തീഹാര്‍ ജയിലിലില്‍ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍, ജനക്കൂട്ടവും ടെലിവിഷന്‍ വാനുകളും പുറത്ത് നില്‍ക്കെ, ഹസാരെ സംഘം ജയിലിനകത്തേക്കും പുറത്തേക്കും ഓടിനടക്കുകയും ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നതിനായുള്ള അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ പുറത്തെത്തിക്കുകയും ചെയ്തു. ( മറ്റേത് വ്യക്തിക്കാണ് ഇത്തരമൊരു സൌകര്യം ലഭിക്കുക?) ഇതിനിടയില്‍ ഡല്‍ഹി മുനിസിപ്പല്‍ കമ്മീഷനിലെ 250 ജീവനക്കാര്‍, 15 ട്രക്കുകളുടെയും 6 മണ്ണുമാന്തികളുടെയും സഹായത്തോടെ, രാപ്പകലില്ലാതെ ജോലി ചെയ്ത് ചെളിപ്പരുവത്തിലുള്ള രാം ലീലാ മൈതാനത്തെ വാരാന്തക്കാഴ്ചക്കായി ഒരുക്കിയെടുക്കുകയായിരുന്നു. അങ്ങിനെ, മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തിന്റെ കൺ‌മുന്നില്‍, ക്രെയിനില്‍ ഘടിപ്പിച്ച ക്യാമറകളുടെ സാന്നിദ്ധ്യത്തില്‍, ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാരുടെ പരിചരണത്തില്‍, ഏവരാലും പരിസേവിതനായ അണ്ണാഹസാരെയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. “കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു” എന്നാണ് ടിവി അവതാരകര്‍ നമ്മോട് പറയുന്നത്.

അണ്ണാ ഹസാരെയുടെ വഴികള്‍ ഗാന്ധിയന്‍ ആയിരിക്കാം, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ പക്ഷേ തീര്‍ച്ചയായും അല്ല. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി, ജന്‍ ലോക്പാല്‍ ബില്‍ എന്നത് ഒരു കഠിനമായ (ഡ്രാക്കോണിയന്‍) അഴിമതിവിരുദ്ധ നിയമമാണ്. താഴെ തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍, നീതിപീഠം, പാര്‍ലിമെന്റ് അംഗങ്ങള്‍, ബ്യൂറോക്രസി എന്നിവയെയെല്ലാം മേല്‍ പൊലീസിംഗിനു അധികാരമുള്ള, ആയിരക്കണക്കിനു ജീവനക്കാരുള്ള, ഒരു ഭരണസംവിധാനത്തെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെടുന്ന ഒരു പാനല്‍ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണിത്. ലോക്‌ പാലിന് അന്വേഷണം, നിരീക്ഷണം, ശിക്ഷ എന്നിവയ്ക്കുള്ള അധികാരമുണ്ടായിരിക്കും. സ്വന്തമായി ജയിലറകള്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍, അത് തികച്ചും സ്വതന്ത്രമായൊരു ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. ഇന്ന് നമുക്കു നിലവിലുള്ള ചീര്‍ത്ത, ഉത്തരവാദിത്തമില്ലാത്ത, അഴിമതിനിറഞ്ഞ ഒന്നിനെതിരെ.ഒന്നിനു പകരം രണ്ട് പ്രഭുവാഴ്ചകള്‍.

ഇത് ഫലപ്രദമാകുമോ ഇല്ലയോ എന്നത് അഴിമതി എന്നതിനെ നമ്മള്‍ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അഴിമതി എന്നത് ഒരു നിയമപ്രശ്നം മാത്രമാണോ, സാമ്പത്തിക തിരിമറിയും കൈക്കൂലിയും മാത്രമാണോ, അതോ അത് വളരെച്ചെറിയൊരു ന്യൂനപക്ഷത്തിന്റെ കരങ്ങളില്‍ അധികാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന പെരുകുന്ന അസമത്വമുള്ള ഒരു സമൂഹത്തിലെ വിനിമയോപാധിയാണോ ? തെരുവുകച്ചവടം നിരോധിക്കപ്പെട്ടതും ഷോപ്പിംഗ് മാളുകള്‍ നിറഞ്ഞതുമായ ഒരു നഗരം സങ്കല്‍പ്പിക്കുക. റോന്തുപോലീസുകാരനും മുനിസിപ്പല്‍ ജീവനക്കാരനും കൈക്കൂലി നല്‍കി നിയമം ലംഘിച്ച് ഒരു തെരുവുകച്ചവടക്കാരി ഷോപ്പിംഗ് മാളുകളില്‍ നിന്ന് സാധനം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായി തന്റെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് കരുതുക. അതത്ര വലിയൊരു പാതകമാണോ? ഭാവിയിലിനി അവള്‍ ലോക്പാല്‍ പ്രതിനിധികള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടി വരുമോ? ജനത്തിനു വണങ്ങാന്‍ പുതിയൊരു അധികാരകേന്ദ്രത്തെക്കൂടി ഉണ്ടാക്കലാണോ അതോ സാമൂഹ്യഘടനയിലെ അസമത്വങ്ങളെ സംബോധന ചെയ്യുക എന്നതാണോ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി ?

അതേസമയം, അണ്ണാ വിപ്ലവത്തിന്റെ രംഗവിതാനവും സംവിധാനവും ആക്രാമക ദേശീയതയും പതാകവീശലുമെല്ലാം കടമെടുക്കപ്പെട്ടിട്ടുള്ളത് സംവരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്നും ലോകകപ്പ് വിജയാഘോഷങ്ങളില്‍ നിന്നും ആണവപരീക്ഷണ കൊണ്ടാട്ടങ്ങളില്‍ നിന്നുമൊക്കെയാണ്. നമ്മളീ നിരാഹാരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ 'യഥാര്‍ഥ ഇന്ത്യക്കാരന്‍' അല്ലെന്നാണ്‌ അവര്‍ നമ്മളോട് സൂചിപ്പിക്കുന്നത്. പ്രക്ഷേപണയോഗ്യമായ വേറൊരു വാര്‍ത്തയും രാജ്യത്തില്ലെന്ന് നമ്മുടെ 24-മണിക്കൂര്‍ ചാനലുകള്‍ തീരുമാനിച്ചു കഴിഞ്ഞു.

‘നിരാഹാരം’ എന്നുപറഞ്ഞാല്‍ അത് സംശയത്തിന്റെ പുറത്ത് കൊല്ലാന്‍ സൈനികര്‍ക്ക് അധികാരം നല്‍കുന്ന AFSPA-ക്കെതിരെ പത്തു കൊല്ലത്തിലധികം കാലം ഇറോം ഷര്‍മ്മിള നടത്തിയ നിരാഹാരസമരം എന്ന് തീര്‍ച്ചയായും അര്‍ത്ഥമില്ല (അവരെയിപ്പോള്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുകയാണ്‌). ആണവ നിലയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിനു ഗ്രാമവാസികള്‍ കൂടങ്കുളത്ത് ഈ സമയത്തും തുടര്‍ന്നുകൊണ്ടിരിക്കുന്ന റിലേ നിരാഹാരസമരവും 'നിരാഹാര'മല്ലത്രെ. ‘ജനം’ എന്നതിന് ഇറോം ഷര്‍മ്മിളയുടെ നിരാഹാരസമരത്തെ പിന്തുണയ്ക്കുന്ന മണിപ്പൂരികള്‍ എന്ന് അര്‍ത്ഥമില്ല. കലിംഗനഗറിലും, നിയാംഗിരിയിലും, ബസ്തറിലും, ജയ്താപൂരിലും ആയുധധാരികളായ പോലീസുകാരെയും ഖനിമാഫിയകളെയും നേരിട്ടുകൊണ്ടിരിക്കുന്ന ആയിരങ്ങള്‍ എന്നും അതിനര്‍ത്ഥമില്ല. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയിലെ ഇരകളെയോ, നര്‍മ്മദ താഴ്വരയിലെ അണക്കെട്ടുകള്‍ മൂലം കുടിയൊഴിക്കപ്പെട്ടവരെയോ നാം 'ജനം' എന്നുദ്ദേശിക്കുന്നില്ല. ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പോരാടുന്ന നോയ്ഡയിലെയൊ പൂനെയിലെയൊ ഹരിയാനയിലെയോ രാജ്യത്തെ മറ്റെവിടെയെങ്കിലുമോ ഉള്ള കര്‍ഷകരെ നാം ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

"ജനം" എന്നതിന്റെ ഒരേ ഒരു അര്‍ത്ഥം തന്റെ ജന ലോക് പാല്‍ ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയും പാസാക്കുകയും ചെയ്തില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കും എന്ന് ഒരു എഴുപത്തിനാലുകാരന്‍ ഭീഷണിപ്പെടുത്തുന്ന കാഴ്ച കാണാനെത്തിയ പ്രേക്ഷകര്‍ മാത്രമാണ്. ക്രിസ്തു വിശന്നവരെ ഊട്ടുന്നതിനായി മത്സ്യത്തെയും അപ്പത്തെയും ഇരട്ടിപ്പിച്ച പോലെ, ടിവി ചാനലുകൾ ജാലവിദ്യയാല്‍ ദശലക്ഷക്കണക്കിനാക്കി എണ്ണം പെരുക്കിക്കാണിക്കുന്ന പതിനായിരങ്ങളാണ് "ജനം". “ഇന്ത്യയെന്നാല്‍ അണ്ണാ ആണ്‌.” എന്ന് 'നൂറുകോടി ശബ്ദങ്ങള്‍ സംസാരിച്ചുകഴിഞ്ഞു' എന്ന് ചാനലുകള്‍ നമ്മോടു പറയുന്നു.

ശരിക്കും ആരാണീ പുതിയ വിശുദ്ധന്‍, ഈ പുതിയ ജനശബ്ദം ? അടിയന്തിരപ്രാധാന്യമുള്ള ഒരു കാര്യത്തിലും ഇയാള്‍ എന്തെങ്കിലും പറഞ്ഞിട്ടുള്ളതായി നമ്മള്‍ കേട്ടിട്ടില്ല. അയാളുടെ ചുറ്റുവട്ടത്തെ കര്‍ഷക ആത്മഹത്യകളെപ്പറ്റിയോ അല്പമകലത്തുള്ള 'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടി'നെപ്പറ്റിയോ ഒന്നും. സിംഗൂരിനെപ്പറ്റിയോ നന്ദിഗ്രാമിനെപ്പറ്റിയോ ലാല്‍ഗറിനെപ്പറ്റിയോ പൊസ്കോയെപ്പറ്റിയോ പ്രത്യേകസാമ്പത്തികമേഖലപ്രശ്നങ്ങളെപ്പറ്റിയോ ഒന്നും. മധ്യേന്ത്യയിലെ കാടുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയെപ്പറ്റിയും ഇയാളെന്തെങ്കിലും കാഴ്ചപ്പാടുപങ്കുവച്ചതായി നമുക്കറിവില്ല.

എങ്കിലും, ഏതിനും പുള്ളി രാജ് താക്കറേയുടെ "മറാത്തി മാനൂമാരുടെ അപരവിരോധ"ത്തെ പിന്തുണയ്ക്കുന്നുണ്ട്. മുസ്ലീം വംശഹത്യയ്ക്ക് മേല്‍നോട്ടം വഹിച്ച ഗുജറാത്ത് മുഖ്യമന്ത്രിയുടെ 'വികസനമാതൃക'യെ പുകഴ്ത്തിയിട്ടുമുണ്ട് (പൊതുപ്രതിഷേധത്തെത്തുടര്‍ന്ന് അണ്ണാ ആ പ്രസ്താവന പിന്‍‌വലിച്ചു, എങ്കിലും അഭിനന്ദനം പിന്‍‌വലിച്ചതായി കാണുന്നില്ല).

ബഹളങ്ങള്‍ക്കിടയിലും പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ട പണി ചെയ്യാന്‍ സ്വബോധമുള്ള ജേർണലിസ്റ്റുകള്‍ തയ്യാറായി. അതുകൊണ്ട് നമുക്ക് അണ്ണായുടെ പഴയ ആര്‍ എസ് എസ് ബന്ധത്തെപ്പറ്റിയറിയാം. അണ്ണയുടെ റാലേഗാവ് സിദ്ധിയെപ്പറ്റി പഠിച്ച മുകുള്‍ ശര്‍മ്മയില്‍ നിന്ന് നാം അതിനെപ്പറ്റി കേട്ടിട്ടുണ്ട്, 25 വര്‍ഷമായി ഒരു ഗ്രാമപഞ്ചായത്തോ സഹകരണസംഘം തെരഞ്ഞെടുപ്പോ നടക്കാത്ത ഗ്രാമ്യസമൂഹത്തിന്റെ കഥകള്‍. നമുക്കറിയാം, "ഹരിജന"ത്തെപ്രതി അണ്ണായ്ക്കുള്ള മനോഭാവമെന്തെന്ന് : "എല്ലാ ഗ്രാമത്തിലും ഒരു ചമാറും [ചെരുപ്പുകുത്തി] സുനാറും [തട്ടാന്‍], കുമ്ഹാറും [കുശവന്‍] അതുപോലുള്ളവരും വേണം എന്നത് മഹാത്മാഗാന്ധിയുടെ ദര്‍ശനമായിരുന്നു. അവരെല്ലാം അവരവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലു ചെയ്യുമ്പോള്‍ ഒരു ഗ്രാമം സ്വയം പര്യാപ്തമായിക്കോളും. റാലേഗാവ് സിദ്ധിയില്‍ ഞങ്ങളിതാണ് നടപ്പിലാക്കുന്നത്." അണ്ണായുടെ കൂട്ടത്തിലുള്ളവര്‍ സം‌വരണ വിരുദ്ധ("മെറിറ്റനുകൂല") സംഘമായ യൂത്ത് ഫോര്‍ ഇക്വാളിറ്റി പോലുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നതില്‍ അത്ഭുതമുണ്ടോ ?

കൊക്കക്കോളയും ലേമാന്‍ ബ്രദേഴ്സും അടക്കമുള്ള കുറേ കമ്പനികളുടെ സമൃദ്ധമായ സംഭാവനയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപിടി എന്‍‌ജി‌ഓകള്‍ കൊണ്ടുനടത്തുന്നവരാണ്‌ അണ്ണായജ്ഞം കൈകാര്യം ചെയ്യുന്നത്. അണ്ണാ സംഘത്തിലെ മുഖ്യരായ അരവിന്ദ് ഖെജ്റീവാളും മനീഷ് ശിശോദിയയും നടത്തുന്ന 'കബീർ ' കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫോര്‍ഡ് ഫൗണ്ടേഷന്റെ 400,000 ഡോളര്‍ ഫണ്ട് വാങ്ങിയിട്ടുണ്ട്. അഴിമതിവിരുദ്ധ ഇന്‍ഡ്യാ യജ്ഞത്തിന്റെ (india against corruption) സംഭാവനാദാതാക്കളായി അലൂമിനിയം പ്ലാന്റ് നടത്തിപ്പുകാരും തുറമുഖംപണി കമ്പനികളും സെസ്സ് നിര്‍മാണക്കാരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമൊക്കെയുണ്ട്; ഇവരാകട്ടെ ആയിരക്കണക്കിനു കോടികളുടെ സാമ്രാജ്യങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരും. അതില്‍ ചിലരാകട്ടെ ഇപ്പോള്‍ അഴിമതിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി അന്വേഷണം നേരിടുന്നവരുമാണ്. ഇവരെല്ലാം എന്തേ ഇത്ര ആവേശത്തില്‍ ?

ഓര്‍ക്കുന്നുണ്ടോ? ജന്‍ ലോക്‌പാല്‍ ബില്ലിനുവേണ്ടിയുള്ള യജ്ഞം ചൂടുപിടിച്ചത് വിക്കിലീക്സിന്റെയും 2ജി സ്പെക്ട്രമടക്കമുള്ള കുറേ നാണംകെട്ട കുംഭകോണങ്ങളുടെയും വെളിച്ചപ്പെടലിന്റെ കാലത്തായിരുന്നു. പ്രധാന കോര്‍പ്പറേറ്റുകള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്നെ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയുമൊക്കെ കുറേ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട, ആയിരക്കണക്കിനു കോടികളുടെ പൊതുമുതല്‍ ഊറ്റിയ കുംഭകോണങ്ങളായിരുന്നു അവ. അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ്‌ ജേര്‍ണലിസ്റ്റ് - ലോബിയിസ്റ്റ് കൂട്ടങ്ങള്‍ നാണം കെട്ടത്. കോര്‍പ്പറേറ്റ് ഇന്ത്യയുടെ തലപ്പത്തെ ചില പ്രധാനികള്‍ ജയിലിലാവുമെന്ന സ്ഥിതിവരെ എത്തിയിരുന്നു ഒരിടയ്ക്ക്. ഒരു " അഴിമതിവിരുദ്ധ" ബഹുജന പ്രക്ഷോഭത്തിനു എത്ര അനുയോജ്യമായ സമയം ‌. അല്ല, അങ്ങനെ ആയിരുന്നോ?

സര്‍ക്കാരുകള്‍ തങ്ങളുടെ പരമ്പരാഗത ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുകയും കോര്‍പ്പറേഷനുകളും എന്‍.ജി.ഒ കളും സര്‍ക്കാരിന്റെ ചുമതലകള്‍ ( ജലവിതരണം, വൈദ്യുതി, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു സമയത്ത്; കോര്‍പ്പറേറ്റുകള്‍ നടത്തുന്ന മാധ്യമങ്ങള്‍ അവയുടെ ഭീഷണമായ അധികാരവും വ്യാപ്തിയും കൊണ്ട് പൊതുജനഭാവനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഒരു സമയത്ത്, നാം കരുതുക ഈ സ്ഥാപനങ്ങളെല്ലാം - കോര്‍പ്പറേഷനുകള്‍, മാധ്യമങ്ങള്‍, എന്‍.ജി.ഒ കള്‍ - ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ്‌. എന്നാല്‍, ഈ ബില്‍ ഇവരെയെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

അങ്ങനെ, മറ്റുള്ള എല്ലാവരെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട്, 'സര്‍ക്കാര്‍തലത്തിലെ അഴിമതിയെയും ദുഷിച്ച രാഷ്ടീയക്കാരെയും' ആക്രമിക്കുന്ന ഒരു പ്രചരണപരിപാടി മുന്നോട്ട് വെച്ചുകൊണ്ട്, ഇവര്‍ സമര്‍ത്ഥമായി കുടുക്കില്‍ നിന്ന് സ്വയം ഊരിയെടുത്തിരിക്കുകയാണ്‌. സര്‍ക്കാരിനെ മാത്രം ഭീകരരൂപിയാക്കി പ്രതിഷ്ഠിക്കുന്നതിലൂടെ പൊതുമണ്ഡലത്തില്‍ നിന്നും സര്‍ക്കാരിനെ പിന്‍‌വലിക്കാനും രണ്ടാംവട്ട പരിഷ്കാരങ്ങള്‍ക്കും അതുവഴി കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിനും പൊതുവിഭവങ്ങളുടെയും പൊതുസംവിധാനങ്ങളുടെയും മേല്‍ കൂടുതല്‍ അവകാശത്തിനും ശബ്ദമുയര്‍ത്താനുള്ള ഒരു നിലപാടുതറയാണ്‌ ഇവര്‍ തങ്ങള്‍ക്കായി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് - ഇതാണ്‌ കൂടുതല്‍ വഷളായ കാര്യം. ഇനിയിപ്പോള്‍ കോര്‍പ്പറേറ്റ് അഴിമതി എന്നത് നിയമവിധേയമാകുകയും ഉപജാപ കൂലി (Lobbying Fee) എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.

ദിവസേനം 20 രൂപ വരുമാനത്തില്‍ ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക് അവരെ ദരിദ്രരാക്കുകയും രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഒരു കൂട്ടം നയങ്ങളെ ഒന്നുകൂടി ബലപ്പെടുത്തുക വഴി എന്തെങ്കിലും പ്രയോജനം ലഭിക്കുമോ?

അങ്ങേയറ്റം ഭയാനകമായ ഈ പ്രതിസന്ധി രൂപമെടുത്തിട്ടുള്ളത് ജനങ്ങളെ പ്രതിനിധീകരിക്കാത്ത കോടീശ്വര രാഷ്ട്രീയക്കാരും ക്രിമിനലുകളും നിറഞ്ഞ നിയമനിര്‍മാണസഭകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ പരാജയത്തിലൂടെയാണ് ; ഇതില്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ ഒറ്റ ജനാധിപത്യസ്ഥാപനവും ഇല്ല. പതാകവീശല്‍ കണ്ട് വിഡ്ഡികളാകരുത്. അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ നടത്തുന്ന ഏതൊരു യുദ്ധത്തെയും പോലെ മാരകമായതും മാടമ്പിഭരണത്തിലേക്ക് ഇന്ത്യയെ പരുവപ്പെടുത്തിയെടുക്കുന്നതിനുള്ളതുമായ ഒരു യുദ്ധമാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നഷ്ടപ്പെടാന്‍ നമുക്കു വളരെ വളരെ കൂടുതലുണ്ടെന്ന് മാത്രം. 



















Reference :
അരുന്ധതി റോയ് ദി ഹിന്ദു ദിനപ്പത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ..
Workers forum 

For the first time in its history, capitalism does not have any means of deliberately getting out of a crisis.

                     Franklin D. Roosevelt. He introduced the New Deal to stimulate the economy through state expenditure, but the moment there was recovery, pressure from finance capital made him cut back on the fiscal deficit, plunging the economy into a second recession in 1937.


    THE present crisis of the advanced capitalist world differs from any preceding crisis; it represents a climacteric for capitalism, a major turning point in its entire history. For the first time in its history not only does capitalism not have any means of deliberately getting out of the crisis and initiating a new boom, but no such possible means are even visible on the horizon. 

Laissez-faire capitalism in any case does not have any internal mechanism that would automatically end a crisis and start a new boom. The level of output and employment in such an economy depends upon the “state of confidence” of the capitalists. When their “state of confidence” is low, they refrain from undertaking investment expenditure, which keeps employment and output in investment goods production low; this, in turn, keeps down the demand for consumption goods, and hence the employment and output in the consumption goods sector. Thus the total employment and output in the economy is governed by the “state of confidence” of the capitalists, and a crisis is characterised by a particularly low “state of confidence”. In a laissez- faire capitalist economy caught in such a crisis, no internal mechanism exists for suddenly turning around the “state of confidence”, and hence for ending the crisis and starting a new boom.

Some would argue, against this, that new innovations are forever forthcoming, crisis or no crisis; and as new innovations become available, the prospects of profit-making, by introducing such new innovations before one's rivals have done so, improve. This leads to a revival of investment, and hence of employment and output, even in a laissez-faire capitalist economy caught in a crisis. This argument, however, is untenable: the sheer availability of innovations does not lead to their introduction into the production process, and hence to larger investment, if the capitalists' “state of confidence” is low, which it is in a crisis. Several innovations, for instance, appeared in the inter-War years, but far from overcoming the Great Depression, they did not get introduced because of it. Hence the proposition that a laissez-faire capitalist economy lacks any internal mechanism for overcoming crises remains valid.

Historically, the fact that capitalism has overcome crises, and that too fairly quickly, is because it has not been laissez-faire capitalism of the textbook kind. It has had access to external props which it has used to overcome crises. In the entire period before the First World War, the colonial system provided such an external prop. Colonial markets such as India were available “on tap”; British goods could be sold in the Indian market at the expense of local products (while Britain's own market was open to European goods) and the surplus extracted from India, that is, the excess of what was taken from India over what it absorbed, went to the temperate regions to which Europeans were migrating, to constitute Britain's overseas investment. By the First World War, however, the capacity of the colonial system to provide such an external prop had got substantially exhausted.

In the post-Second World War period, state intervention in “demand management”, which had been suggested by John Maynard Keynes, constituted the new external prop which quickly overcame incipient crises. In fact, the reason why the Great Depression of the inter-War period was so protracted and painful is that capitalism in that period was between external props and, for that very reason, without an external prop.

What is true of the present crisis that makes it comparable to the Great Depression is that capitalism now is once again without any external prop; where it differs from the Great Depression is that there are no obvious external props on the horizon. State intervention in demand management, which had been undermined outside the United States earlier, has now been finally buried in the U.S. itself, with Barack Obama's agreement with the Republicans to cut the fiscal deficit, and the downgrading of U.S. public debt by the credit-rating agency Standard & Poor's (S&P) because even this agreement is considered insufficient. While state intervention is being buried, there is nothing to take its place.

The introduction of state intervention in demand management itself had not been easy. In 1929, Keynes had advocated, through Lloyd George, the leader of the Liberal Party to which he belonged, a system of public works financed by fiscal deficit to take care of the unemployed, whose numbers then were just about half of what they were to become in the trough of the Depression. But the British Treasury, under the influence of the City, the seat of British finance capital, turned down the proposal on the grounds that any violation of the doctrine of “sound finance”, which held that governments should balance their budgets (these days the doctrine, enshrined usually in “fiscal responsibility” legislation, allows a small fiscal deficit relative to gross domestic product, or GDP), was unproductive. Keynes himself saw the doctrine of “sound finance” as just bad economics; but underlying this bad economics was class interest. 

Friday

Lokpal and the trendy Indian youth...:)


   The world seems to be filled about posts on Anna Hazare and Lokpal; maybe the last thing that you need is to read one more armchair analysis. It’s a free world though; so I need a place to write and you might not need to read this. So stop here if you think you’ve heard enough! :)
First of all, I give it to Anna for clamouring this much support. It’s no mean feat to rally around so many people for a cause. Have to appreciate that. But is the cause good though? Giving it a naive glance it would seem so. But things are not so simple in the real world. The real world doesn’t comprise of writing blogs, tweeting tweets and liking posts. The real world is a lot different. The real world is a lot more complicated. And I don’t think Anna’s cause is going to have desired effects. Let me try to explain why.
Indians, you and I, have a culture of corruption inbuilt in our genes. It’s not just the politician who’s corrupt – that bracket includes the common average Indian. A simple example. You are caught at a traffic signal violating the red light. The policeman who catches you red handed gives you two options – pay Rs 100 to him and you walk free or he gives you a ticket that needs to paid in court. What would you choose? I bet 90% of you who are reading this would go for option 1. We are inherently corrupt and are willing to sacrifice our principles to cut some corners. That’s the only practical way we know of dealing with such a situation. I myself remember just 2 instances in my life where I have given a bribe. I did have plenty of oppurtunities where I could have bribed.. when I got my passport, when I got my DL, when I built my house – but I never paid a penny. I feel strongly about that; but then again I believe I was just lucky. I never was challenged enough in such situations. If I would have been; when I think about it; I might have paid. Even with so many ’set’ principles in my head – I admit I’ll be corrupt if the situation demands it.
There is a general misunderstanding that only the person who accepts a bribe is corrupt. The person who gives the bribe is equally responsible. Corruption in India therefore needs to be solved from the bottom levels before we go into tackling it among the highest authorities. Frankly, I don’t see it making any difference at all. I read posts saying that the day Lokpal is passed; India’s going to be transformed overnight into Singapore. Bullshit. In fact, from the way I see it, it’s just going to be the opposite. An Indian does stuff only if he sees an incentive for himself in it. Very very few people are selfless or are keen to be professional in what they do. Applies to politicians, applies to government servants, applies to you, applies to me. Sadly, I think the whole motivation behind a lot of development activities in India is because the people responsible for it see an opportunity for grabbing something for themselves. If they think they’ll be caught; they’ll not take a bribe; they’ll just not do the project also. That’s where India is going to lose. There I said it! – India has actually benefited from high level political corruption. Sad, but true. Corruption is what drives development in India.
Ok, so that was my rant. What is my solution sitting in an armchair? Forget about the guys at the top level. Eliminate the root causes of corruption at the lower levels. Increase the salary of the policeman, the teacher, the clerk, the secretary and every single government servant. So that they don’t feel the need to be bribed to do their job. Atleast some of us would be converted – I’m sure. This may still be naive; but not as naive as telling me that having an additional bureaucratic engine would solve the problems of corruption in India. That would eventually just become another set of officials that need to be bribed. One more obstacle.
Corruption is not a problem that we can afford to solve at this moment in my humble opinion. We as a nation are not at that stage. There are a lot of other pressing problems like poverty, infrastructure and education to solve. Corruption is too big a challenge and too expensive to monitor and eliminate at this point. We’ll someday reach that stage. But we are nowhere near that now.
And like it or not, India is a democracy. Arm twisting the government isn’t the way to get things done in a democracy. Having no politicians is worse than having bad politicians. Think about it.
Let’s be civil. Let’s think of a practical solution to our problem and not indulge in foolishness.

Thursday

അഴിമതിയും അഴിമതി വിരുദ്ധരും..


   




      അണ്ണ ഹസാരെ ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരത്തിന് രാജ്യവ്യാപകമായി വന്‍ പിന്തുണ ലഭിക്കുന്നു. ജനലോക്പാല്‍ ബില്‍ എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന് നഗരങ്ങളിലെ ഇടത്തരക്കാരില്‍നിന്നും ഈ വിഭാഗത്തില്‍പെട്ട യുവജനങ്ങളില്‍നിന്നുമാണ് കൂടുതലായും പിന്തുണ ലഭിക്കുന്നത്. അണ്ണ ഹസാരെ ഏപ്രിലില്‍ നടത്തിയ ആദ്യ നിരാഹാരത്തിനുശേഷം അഴിമതിവിരുദ്ധ പ്രസ്ഥാനം ഗതിവേഗം ആര്‍ജിച്ചുവെന്നതില്‍ സംശയമില്ല. യുപിഎ സര്‍ക്കാരിന്റെ നിലപാടും അഴിമതി തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടതും വ്യാപകരോഷം ഉയര്‍ത്തിയിരിക്കുന്നു. ഒന്നാമതായി, യുപിഎ സര്‍ക്കാരിന് അഴിമതിയിലുള്ള പങ്കാളിത്തം പ്രകടമായിരിക്കുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അഴിമതിഗ്രസ്തമായ സര്‍ക്കാരാണിത്. ഇത്തരമൊരു സര്‍ക്കാരിനെ "സംശുദ്ധനായ പ്രധാനമന്ത്രി"യാണ് നയിക്കുന്നതെന്നതിലെ വിരോധാഭാസം നഗരങ്ങളിലെ ഇടത്തരക്കാരുടെ ബോധത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. ഇതേ കൂട്ടര്‍തന്നെയാണ് സംശുദ്ധനും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്ത സ്വഭാവവിശേഷത്തിനും ഉടമയായ പരിഷ്കര്‍ത്താവായി മന്‍മോഹന്‍സിങ്ങിനെ വാഴ്ത്തിയിരുന്നത്.

2ജി സ്പെക്ട്രം ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ അഴിമതിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഈ സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ഇതിനെതിരെ ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നുമുള്ള ആശങ്കകളെ സ്ഥിരീകരിച്ചു. എല്ലാ കേസുകളിലും-2ജി ആയാലും കോമണ്‍വെല്‍ത്ത് ഗെയിംസ് ആയാലും-സര്‍ക്കാരിന് പുറത്തുള്ള ഏജന്‍സികളായ സുപ്രീംകോടതിയോ സിഎജിയോ ആണ് അന്വേഷണത്തിന് തുടക്കമിടാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സിബിഐയെ നിര്‍ബന്ധിച്ചത്. വിജിലന്‍സ് പോലെ നിലവിലുള്ള സംവിധാനങ്ങളില്‍നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നതോടെ പ്രശ്നം കൂടുതല്‍ വഷളായി. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്പാലിനെ നിയമിക്കുന്ന രീതി അതിന് സ്വതന്ത്രമായ അധികാരം നല്‍കുംവിധമല്ല. ഈ ബില്‍ വഴി രൂപീകൃതമാകുന്ന ലോക്പാല്‍ ഫലശൂന്യവും അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്കും വന്‍കിട ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധകൂട്ടുകെട്ടിനും എതിരായി നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്രാധികാരം ഇല്ലാത്തതുമായിരിക്കും.

രണ്ടാമതായി, അണ്ണ ഹസാരെയെയും സഹപ്രവര്‍ത്തകരെയും അവര്‍ നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ്, ആഗസ്ത് 16ന് രാവിലെ അറസ്റ്റുചെയ്ത രീതി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ അഴിമതിവിരുദ്ധ പോരാളിയെ അറസ്റ്റുചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത് പരിഹാസ്യമായി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിനുനേരെയുണ്ടായ കടന്നാക്രമണം പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെ ഒറ്റപ്പെടുത്തി. അണ്ണ ഹസാരെയുടെ പ്രസ്ഥാനം പാര്‍ലമെന്റിനും ഇതര ജനാധിപത്യ സംവിധാനങ്ങള്‍ക്കുമെതിരായി ആക്രമണം നടത്തുകയാണെന്ന് ഭരണകക്ഷി ആരോപിക്കുന്നു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനാല്‍ ഈ ആക്രമണം പാര്‍ലമെന്റിന് എതിരാണെന്ന് അവര്‍ പറയുന്നു. ഇത് തെറ്റിദ്ധാരണാജനകമായ വാദമാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഏതു ബില്ലിനെതിരായും പ്രതിഷേധം ഉയര്‍ത്താന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കും പൗരന്മാരുടെ സംഘടനകള്‍ക്കും അവകാശമുണ്ട്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ദ്രോഹകരമായ പല നിയമനിര്‍മാണങ്ങള്‍ക്കുമെതിരെ ഇടതുപക്ഷപാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, ബാങ്ക് തുടങ്ങിയ ധനമേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കാനുള്ള നിര്‍ദിഷ്ട നിയമത്തിനെതിരെ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. 2002ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പോട്ട ബില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് തന്നെ എതിര്‍ത്തതാണ്. തുടര്‍ന്ന്, പോട്ട നിയമമായശേഷവും കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. അഴിമതി വലിയ പ്രശ്നമായി വളര്‍ന്നുവരികയും ജനങ്ങള്‍ ഇതേക്കുറിച്ച് ബോധവാന്മാരാവുകയും അഴിമതി ചെറുക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സ്വാഗതാര്‍ഹമാണ്. എന്നാല്‍ , പൊതുരംഗത്തെ സര്‍വമേഖലയിലും അഴിമതി പടര്‍ന്നുപിടിച്ചതിന്റെ കാരണം ശരിയായി വിലയിരുത്തണം. അഴിമതിയെന്ന ദുരന്തത്തെക്കുറിച്ചും ഇതിന്റെ കാരണങ്ങളെയും ഫലങ്ങളെയും സംബന്ധിച്ചും സിപിഐ എം ധാരണ രൂപപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുമ്പ് ഉദാരവല്‍ക്കരണവും നവ ഉദാരനയങ്ങളും രാജ്യത്ത് നടപ്പാക്കിയതോടെയാണ് അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. വന്‍കിട ബിസിനസുകാരും ഭരണകക്ഷി രാഷ്ട്രീയക്കാരും ഉന്നത ബ്യൂറോക്രാറ്റുകളുമാണ് അഴിമതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎ, യുപിഎ ഭഭരണകാലത്ത് ഒരുപോലെ സ്വകാര്യവല്‍ക്കരണവും പ്രകൃതി വിഭവങ്ങളുടെ കൊള്ളയുമുണ്ടായി. ഭൂമിയും ധാതുസമ്പത്തും പ്രകൃതിവാതകവുമെല്ലാം രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് കൈമാറുകയാണ്. രാഷ്ട്രീയവ്യവസ്ഥയെ വന്‍കിട മൂലധനശക്തികള്‍ കൈയടക്കി. രാഷ്ട്രീയം ബിസിനസായി മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തിലൂടെയാണ് ബിസിനസും ഇന്ന് നടക്കുന്നത്. അതുകൊണ്ടുതന്നെ അഴിമതി തടയാന്‍ ബഹുമുഖ പരിശ്രമം വേണം. ശക്തമായ ലോക്പാല്‍ ബില്ലിനൊപ്പം തെരഞ്ഞെടുപ്പ് പരിഷ്കരണവും ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക നിയമനിര്‍മാണവും വേണം. കള്ളപ്പണം പിടിച്ചെടുക്കുകയും വിദേശത്തേക്ക് കള്ളപ്പണം കടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. ഇതിനെല്ലാം ഉപരിയായി, അഴിമതി നിറഞ്ഞ മാര്‍ഗങ്ങളിലൂടെ പണം കുന്നുകൂട്ടാന്‍ വഴിയൊരുക്കുകയും വന്‍കിട ബിസിനസുകാര്‍ക്ക് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അനുമതി നല്‍കുകയുംചെയ്യുന്ന നവഉദാര നയങ്ങള്‍ അവസാനിപ്പിക്കണം.

ഹസാരെയുടെ പ്രസ്ഥാനത്തിനുള്ള പ്രധാന പിന്തുണ മധ്യവര്‍ഗത്തില്‍നിന്നാണ്. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണ നയത്തെ പിന്തുണയ്ക്കുന്നവരാണ് ഇതിലധികവും. എന്നാല്‍ , അഴിമതി പെരുകിയതോടെ അത് തടയാന്‍ അവര്‍ക്ക് ഒരു രക്ഷകനെ ആവശ്യമായിവന്നു. തങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അവര്‍ കരുതുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തുടര്‍ന്നുകൊണ്ടുതന്നെ അഴിമതി അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ , നവഉദാര നയങ്ങളും അഴിമതിയും തമ്മിലുള്ള ജൈവബന്ധത്തെ കാണാന്‍ ഇവര്‍ തയ്യാറാകുന്നില്ല. മധ്യവര്‍ഗത്തിന്റെ പൊതുവെയുള്ള പ്രവണത അരാഷ്ട്രീയമാണ്. ഹസാരെയുടെ പ്രസ്ഥാനത്തിലും ഇത് തെളിഞ്ഞു കാണാം. എല്ലാ രാഷ്ട്രീയ പാര്‍ടികളെയും വിമര്‍ശിച്ച് പാര്‍ലമെന്റിനുവരെ അന്ത്യശാസനം നല്‍കിയ നടപടി സമരം നടത്തുന്നവരുടെ ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയമുണര്‍ത്തിയിട്ടുണ്ട്. ധനികഭഭരണവര്‍ഗത്തിനെതിരായ വന്‍ പ്രതിഷേധം ന്യായയുക്തമാണ്. എന്നാല്‍ , രാഷ്ട്രീയ പാര്‍ടികളെയോ ചെറുകിട അഴിമതിയെ മാത്രമോ വിമര്‍ശിച്ചതുകൊണ്ട് ധനികഭഭരണവര്‍ഗത്തെ നേരിടാനാകില്ല.

ഹസാരെയുടെ അരൂപിയായ പ്രസ്ഥാനത്തിന് ചുറ്റും കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ ശക്തികള്‍ പിന്തുണ അഭിനയിച്ച് രംഗത്തുണ്ട്. യഥാര്‍ഥത്തില്‍ അഴിമതി സൃഷ്ടിക്കുന്നവരിലേക്ക് പ്രക്ഷോഭത്തിന്റെ കുന്തമുന തിരിയാതിരിക്കാനാണ് അവരുടെ ശ്രമം. അഴിമതിയുടെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിക്കാന്‍ തുടര്‍ച്ചയായി ശ്രമം നടക്കുന്നു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ഈയിടെ "ദി ഹിന്ദു" ദിനപത്രം പ്രസിദ്ധീകരിച്ചു. "ഏറ്റവും അഴിമതിക്കാര്‍ ആരാണ്" എന്ന ചോദ്യത്തിന് 32 ശതമാനം പേര്‍ നല്‍കിയ മറുപടി സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ്; 43 ശതമാനം പേര്‍ ജനപ്രതിനിധികളെ അഴിമതിക്കാരായി കാണുന്നു. മൂന്നു ശതമാനം പേര്‍ മാത്രമാണ് വന്‍കിട ബിസിനസുകാരെയും വ്യവസായികളെയും ഏറ്റവും വലിയ അഴിമതിക്കാരായി കരുതുന്നത്. മധ്യവര്‍ഗത്തിന്റെ പൊതുധാരണ ഇതാണ്. എന്നാല്‍ , രാജ്യത്ത് അടുത്തകാലത്ത് പുറത്തുവന്നിട്ടുള്ള എല്ലാ അഴിമതികള്‍ക്കു പിന്നിലും വന്‍കിട ബിസിനസുകാരോ കോര്‍പറേറ്റുകളോ ആണുള്ളത്. ഇവര്‍ മന്ത്രിമാരുടെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ പങ്കാളിത്തത്തോടെ നടത്തിയതാണ് ഈ അഴിമതികള്‍ .

2ജി, കോമണ്‍വെല്‍ത്ത്, ഗോദാവരി എണ്ണപര്യവേക്ഷണം എന്നീ അഴിമതികളിലെല്ലാം വന്‍കിട ബിസിനസുകാരുടെ കരങ്ങളുണ്ട്. സര്‍ക്കാര്‍ ലോക്പാല്‍ ഈ പ്രശ്നത്തെ സമീപിക്കുന്നേയില്ല. ജനലോക്പാല്‍ ബില്ലാകട്ടെ അനധികൃതമായി ലഭിച്ച കരാറുകള്‍ റദ്ദാക്കണമെന്ന് പറയുന്നുണ്ട്. എന്നാല്‍ , അഴിമതിവിരുദ്ധ പ്രസ്ഥാനം പൊതുവെ പ്രധാന ഘടകത്തെ അപ്രധാനമായി കാണുകയാണ്. സിപിഐ എമ്മും ഇതര ഇടതുപക്ഷ പാര്‍ടികളും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും. ലോക്പാല്‍ ബില്ലിനോടൊപ്പം ജുഡീഷ്യറിയുടെ ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം. ജഡ്ജിമാരുടെ നിയമനത്തിനും ജഡ്ജിമാര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. പൊതുസമ്പത്ത് വന്‍കിട ബിസിനസുകാര്‍ക്ക് കൈമാറുന്ന സ്വകാര്യവല്‍ക്കരണത്തിനെതിരായും ഇടതുപക്ഷം പ്രക്ഷോഭം തുടരും. ഇപ്പോള്‍ , അഴിമതിക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തമായ ലോക്പാല്‍ സംവിധാനം നിലവില്‍ വരേണ്ടതുണ്ട്. സര്‍ക്കാര്‍ ലോക്പാലിനെ ജനങ്ങളില്‍ വലിയ വിഭാഗം തിരസ്കരിച്ചിരിക്കുന്നു; ഇടതുപക്ഷ പാര്‍ടികള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ക്കും സര്‍ക്കാര്‍ ലോക്പാല്‍ സ്വീകാര്യമല്ല. ഈ സാഹചര്യത്തില്‍ , സര്‍ക്കാരിന് മറ്റ് വഴിയില്ല, നിലവില്‍ അവതരിപ്പിച്ച ബില്‍ പരിഷ്കരിക്കുകയോ പുതിയ ബില്‍ കൊണ്ടുവരികയോ ചെയ്ത് ശക്തമായ ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണം. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനകീയസമ്മര്‍ദത്തിന് വഴങ്ങണം. 



Reference:-
പ്രകാശ് കാരാട്ട് ദേശാഭിമാനി 25 ആഗസ്റ്റ് 2011

Wednesday

Swiss bank account of Rajiv Gandhi..!!!

      




    Attached is a photo from a swiss Magazine Schweizer illustriertein (November 1991) - It shows the top holders of swiss bank accounts at the time.
Rajiv appears in the august company of other dictators like saddam hussain,suharto of indonesia,etc.
the text below Rajiv's photo reads :Rajiv gandhi,Indian,Holds 2.5 billion swiss francs ..its equallent to 13200 Crores in 1991.
Till date ,the congress party has never refuted/Spoken about these allegations.
These are our great leaders on whose birth & death anniversaries the government uses the tax payer's money to lavishly advertise their so-called ..
'Achievements' in all national news papers!!
That is why congress is not supporting the war against corruption.From this it is clear that congress is with the corruption.if one raise voice against the corruption than he will face lathicharge..


feel pitty for the Sonia based Manmohan government..!!








Tuesday

Why Anna Hazare should not win this battle..


  




   Kisan Bapat Baburao Hazare, popularly known as Anna Hazare (born June 15, 1938), is a social activist recognized specially for his contribution to the development of Ralegan Siddhi, a village in Ahmednagar district, Maharashtra, and his efforts for establishing it as a model village, for which he was awarded the Padma Bhushan by Government of India, in 1992.
   He calls himself a fakir — a man who has no family, no property and no bank balance. He lives in a 10ft x 10ft spartan room attached to the Yadavbaba temple in Ahmednagar's Ralegan Siddhi village, 110km from Pune and wears only khadi.


  A most comical anti-corruption opera is being staged all over the country under the leadership of  Anna Hazare, who in his moral tyranny is actually beginning to look like Mahatma Gandhi. This itself is a bit of laugh: when a man wants to be someone else eventually transmigration of the soul and nose happens. It only remains for Anna to hold the Dandi March.

But the real reason why this anti-corruption campaign is looking like an over-stretched Johnny Lever joke is that the people largely constituting the movement have happily externalized corruption as if it's an event happening outside themselves.

The fact is that the petite bourgeoisie-auto rickshaw drivers, and constables, if Haryana Police Sangathan support for Jan Lok Pal's bill is any indication, and low paid government officials and assorted elements-have no idea that they are very much part of the corruption. They believe it is a disease outside them, primarily endemic to the government and its institutions, when they are active players in the drama.

The others who are a part of the movement, including the youngsters, who this lookist country swears by, are there for an opportunity to hold candles and chant Sarojini Naidu kind of poems which normally begin: O, deliverer…  The youth will hold a candle and even burn a finger from the dripping wax, but when it comes to admission, if an IIT director or an engineering college dean will accept cash for seats, they will gladly part with it.

For one with passing interest in the Lokpal politics, the only major difference in the bills drafted by the government and Anna apart from bringing the PM into the bill's ambit, seems to be that the government wants to set up a separate investigative agency while Anna and his team want an existing investigating agency like the CBI to report to the Lokpal committee. That would eventually mean the Lokpal evolving into a parallel power vortex, and might make Parliament redundant.

In other words, those whom you elected will not be of as much consequence as those self-appointed or government nominated Lokpal committee members. That is a fraught process, and actually might create more unaccountability and corruption.

That is one part of the joke. The other, equally entertaining part has been the Congress-led UPA government's complete and visible bankruptcy of ideas to tackle an agitation outside party structures. Much the same happened before the Emergency when Jayaparakash Naryan led a movement that cut across party lines against the Indira Gandhi led Congress government, which panicked and declared an Emergency.

Anna's movement is mostly apolitical. And the support it has drawn, for all its faults, is an indication how political parties and other democratic institutions have failed to represent people, or inspire faith. Across the world, memberships of political parties are decreasing. Alternate people's groupings with environmental and ethical themes are gaining strength. In Europe and America where democracies are institutionally stronger and fairer than in India, this could be explained as an evolution.

But, in India where fairness woven into the system is at best fraying, when a movement is directed primarily against its institutions and the political party in power as well as the ones in Opposition are fumbling in their response, a movement like this can have dire consequences. Clearly, the parties have failed to represent the people, which is why a moral tyrant like Anna is holding the government to ransom. When institutions fail, individuals take up their role. .And if Anna wins, the nature of Indian politics will change.
It'd be fun to see who were the advisors who landed a wimp like Prime Minister Manmohan Singh into the Lok Pal soup. A party that can't argue its case against a retired army truck driver whose only strength really is a kind of stolid integrity and a talent for skipping meals doesn't deserve to be in power. Power goes to people who love it. Anna Hazare loves nothing more than power.




Reference :-


http://blogs.outlookindia.com/default.aspx?ddm=10&pid=2474
http://www.washingtonpost.com/blogs/blogpost/post/arundhati-roy-slams-anti-corruption-campaigner-anna-hazare/2011/08/22/gIQAiMmbWJ_blog.html  





ആദ്യപ്രണയം..

മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു വരുമ്പോഴേ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു..."നല്ല പക്വത വന്ന ശേഷം മാത്രമേ പ്രണയിക്കു " എന്നാ ഉറച്ച തീരുമാനം..അത് കൊണ്ടാണല്ലോ ജനിച്ചു മിനിറ്റുകള്‍ പിന്നിടുന്നതിനു മുന്‍പ് തന്നെ സുന്ദരിയായ നേഴ്സ് തന്ന ചുംബനത്തില്‍ ഞാന്‍ വീഴാതിരുന്നത്..
വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ അതില്‍ തന്നെ വീണിരുന്നെനെ..
അങ്ങനെ ജീവിതത്തിലെ ദിനങ്ങള്‍ ഓരോന്നായി പിന്നിടുമ്പോള്‍ പല ഭാഗത്തുനിന്നും പ്രലോഭനങ്ങള്‍ ഉണ്ടായി..കളിപ്പാട്ടങ്ങളുടെയും ബേകറിയുടേയും എല്ലാം രൂപത്തില്‍ സുന്ദരികള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു..
അതില്‍ ഒന്നിലും ഞാന്‍ വീണില്ല..
എന്‍റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാതെ ഞാന്‍ ഉറച്ചു നിന്നു..
പക്വതയാവാതെ പ്രനയിക്കില്ല എന്നാ മഹത്തായ തീരുമാനത്തില്‍...
സൂര്യന്‍ ഒരുപാട് ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു..
വീടിലെ കലണ്ടര്‍ പല തവണ മാറ്റി..
അങ്ങനെ ഒരു ദിവസം എനിക്ക് തന്നെ തോന്നി..
" പക്വത വന്നിരിക്കുന്നു..ഇനി  ഒന്ന് പ്രണയിക്കാം.."
'പ്രണയിക്കാം' എന്നാ തീരുമാനം എടുത്തപ്പോഴാണ് എന്‍റെ മുന്നില്‍ വലിയൊരു ചോദ്യം ഉടലെടുത്തത്..
"ആരെ പ്രണയിക്കും "..
പണ്ടൊക്കെ പല അപേക്ഷകളും ഇങ്ങോട്ട് കിട്ടിയിരുന്നു..
ഇപ്പോള്‍ ആരും അടുക്കുന്നില്ല..
ആരെങ്കിലും എന്നെ നോട്ടമിടുന്നുണ്ടോ എന്ന് ഞാന്‍ പല പ്രാവശ്യം നിരീക്ഷിച്ചു..
ഇല്ല..പെണ്‍ വര്‍ഗത്തില്‍ പെട്ട ഒന്നും എന്നെ നോക്കിയില്ല..
ഒരു പിടക്കോഴി പോലും..
അയല്‍വാസിയുടെ പശു പോലും എന്നെ കാണുമ്പോള്‍ പുച്ഛത്തോടെ നോക്കുന്നു..
' ഏതാ ഈ കോന്തന്‍ എന്നാ മട്ടില്‍..'
അപ്പോഴാണ്‌ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോര്‍ത്തു ഞാന്‍ വ്യസനിച്ചത്..
ആദ്യത്തെ നേഴ്സ് മുതല്‍..
കളിപ്പാട്ടങ്ങലുമായി  വന്ന സുന്ദരികള്‍ ഉള്‍പ്പെടെ,എല്ലാവരും എന്‍റെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ആരെയെങ്കിലും അന്ന് തന്നെ വളചിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ കഷ്ട്ടപെടെണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ..
എന്തായാലും പ്രണയിക്കാന്‍ തീരുമാനിച്ചു..
ഇനി അത് നടത്തിയിട്ട് തന്നെ കാര്യം..
എനിക്കും വിട്ടു കൊടുക്കാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല..
അടുത്ത ദിവസം മുതല്‍ ഞാന്‍ ക്ലാസ്സിലെ ഒന്നാം നിര സുന്ദരിമാരുടെ മുഖത്തേക്ക് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കണ്ണുകളോടെ നോക്കി..
"എന്നെ ഒന്ന് ലൈന്‍ അടിക്കു..പ്ലീസ്.." എന്നാ യാചന എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു..
ഇല്ല..ആരും നോക്കുന്നില്ല...
പിന്നെ രണ്ടാം നിര സുന്ദരിമാരില്‍ ആയി ശ്രദ്ധ..
അവരും എന്നില്‍ ഒരു താല്പര്യവും കാണിച്ചില്ല..
അത് പോലെ മൂന്ന്,നാല് ഗ്രേഡ് സുന്ദരിമാരും എന്നെ അവഗണിച്ചു..
ഒടുവില്‍ അവസാന ഗ്രടില്‍ പെട്ട സുന്ദരിമാരില്‍ നോട്ടമിട്ടു..
അവര്‍ അല്പം പ്രതികരിച്ചു..
അവര്‍ എന്നെ നോക്കാന്‍ തുടങ്ങി..
ഇടയ്ക്ക് ചിരിക്കാനും..
അവരുടെ ചിരി കണ്ടതോടെ എനിക്ക് പ്രനയതോടുള്ള സകല മൂഡും പോയി..
ഭയാനകം ആയിരുന്നു  അവരുടെ ചിരി..
ജീവിതകാലം മുഴുവന്‍ ആ ചിരി സഹിക്കാനുള്ള സഹനശക്തി ഇല്ലാത്തതു കൊണ്ട് ഞാന്‍ അവരില്‍ നിന്നു പിന്മാറി..
അവസാന ഗ്രേഡില്‍ പെട്ടവരെ ഇനി ഒരിക്കലും വളയ്ക്കാന്‍ നോക്കില്ല എന്നാ ഉഗ്ര ശപഥവും എടുത്തു..
ഒരിക്കല്‍ക്കൂടി രണ്ടാം നിര സുന്ദരിമാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഞാന്‍ ശ്രമിച്ചു..
ആ വിഭാഗത്തില്‍പെട്ട ഓരോ സുന്ദരിക്കും വേണ്ടി രണ്ടു ദിവസം വീതം മാറ്റി വയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഒരു സുന്ദരി പ്രതികരിക്കുന്നുണ്ടോ എന്ന് രണ്ടു ദിവസം നോക്കും..
ഉണ്ടെങ്കില്‍ അവരെ പിടികൂടാം..
ഇല്ലെങ്കില്‍ അടുത്ത സുന്ദരിയിലേക്ക്..
ഞാന്‍ ആ രീതി തുടര്‍ന്നു..
എട്ടു പത്തു ദിവസങ്ങള്‍ കടന്നു പോയി..
ഒരു സുന്ദരി എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി..
ഞാന്‍ വീണ്ടും നോക്കി..സ്വപ്നമാണോ??
അല്ല..
അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്..
ഞാന്‍ ജേതാവായിരിക്കുന്നു..
ഞാന്‍ ചിര്‍ക്കുമ്പോള്‍ അവളും ചിരിക്കും..
എനിക്ക് ഭൂട്ടാന്‍ ഡാറ്റ ലോട്ടറി അടിച്ച സന്തോഷം.. 
ക്ലാസുകള്‍ നടക്കുമ്പോള്‍ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു..
അവള്‍ എന്റെയും..
സെരിലാക് കമ്പനിയിലേക്ക് നമ്മുടെ അഡ്രസ്‌ എഴുതി പോസ്റ്റ്‌ കാര്‍ഡ്‌ അയച്ചാല്‍,മനോഹരമായ ചിത്രങ്ങള്‍ അടങ്ങിയ ഒരു കാറ്റലോഗ് തിരിച്ചയച്ചു തരുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നു..
ഞാന്‍ അവളുടെ അഡ്രസ്സില്‍ സെരിലാക് കമ്പനിയിലേക്ക് കാര്‍ഡുകള്‍ വിട്ടു..
എന്റെ പ്രണയോപഹാരങ്ങള്‍ കാറ്റലോഗിന്റെ രൂപത്തില്‍ അവളെ തേടിയെത്തി..
താന്‍ ആവശ്യപ്പെടാതെ കാറ്റലോഗ് അവളുടെ പേരില്‍ വന്നത് കണ്ടു അവള്‍ അത്ഭുതപ്പെട്ടു..
എന്റെ കണ്ണുകള്‍ അവളോട്‌ പറഞ്ഞു..
"ഞാനാണ് അത് അയച്ചത്..
നിനക്ക് വേണ്ടി..
എല്ലാം നിനക്ക് വേണ്ടി..
നിനക്ക് വേണ്ടി മാത്രം.."
അവള്‍ എന്നെ നാണത്തോടെ നോക്കി..
ഞാന്‍ ക്ലാസ്സിലേക്ക് പോകുന്നതിന്റെ ഉദ്ദേശ്യം 'അവളെ കാണുക ' എന്നതില്‍ മാത്രം ഒതുങ്ങി..
ക്ലാസ്സിലെ മറ്റാരെയും ഞാന്‍ കണ്ടില്ല..
അവളും ഞാനും മാത്രം..
ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നില്ല..
രണ്ടു പേരും ആദ്യമായിട്ടല്ലേ ലൈലയും മജ്നുവും ആകുന്നതു..
ഞങ്ങളുടെ വിവര കൈമാറ്റം കണ്ണുകളിലൂടെ ആയിരുന്നു..
3G യേക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ സന്ദേശങ്ങള്‍ വായുവിലൂടെ കൊതിച്ചു..
അവളുടെ കണ്ണുകള്‍ അത് പിടിച്ചെടുത്തു..
അവളുടെ തലച്ചോറില്‍ വച്ച് ഡീ കോഡ് ചെയ്തു അത് അവളുടെ ഹൃദയത്തില്‍ പ്രവേശിച്ചു..
തിരിച്ചു അവളുടെ കണ്ണുകളിലൂടെ എനിക്കുള്ള സിഗ്നലും തിരിച്ച്ചോഴുകി..
പെട്ടെന്നാണ് എന്റെ പിന്‍ഭാഗത്തെ മാംസളമായ വാതിലിന്നു സമീപം ചൂരലടി വീണത്‌..
ഞാന്‍ ഞെട്ടി തരിച്ചു..
സിഗ്നലുകള്‍ കട്ടായി..
പിന്‍ഭാഗം വേദനിക്കുന്നു..
ഞാന്‍ ദയനീയമായി മാഷെ നോക്കി..
" ഒരു ല സാ ഗു കണ്ടു പിടിക്കാനുള്ള ചോദ്യം തന്നിട്ട് എത്ര നേരമായി?? നീ എവിടെ നോക്കിയാ ഇരിക്കുന്നത്..??കണക്ക് മാഷുടെ ശബ്ദം എന്റെ കര്‍ണ്ണപുടത്തില്‍ ആഞ്ഞടിച്ചു..
"ഇന്ന് സ്കൂള്‍ പൂട്ടും..അടുത്ത ആഴ്ച പരീക്ഷയാ..അഞ്ചാം ക്ലാസ്സിലേക്ക് എത്തണമെങ്കില്‍ നന്നായി പഠിച്ചോ..അല്ലെങ്കില്‍ അടുത്ത കൊല്ലവും എല്‍ പി സ്കൂളില്‍ തന്നെയിരിക്കാം.."
കണക്ക് മാഷ്‌ കാര്യം വ്യക്തമായി പറഞ്ഞു..
എന്റെ കണ്ണുകള്‍ നിറഞ്ഞു..
ഒരു കൈ കൊണ്ട് വേദനയുള്ള ഭാഗം തടവി..
കൂട്ടുകാര്‍ ചിരിക്കുന്നു..
കൂട്ടുകാര്‍ എന്ന് വിളിക്കാന്‍ കഴിയില്ലല്ലോ..
തന്റെ ദുഃഖത്തില്‍ സന്തോഷിക്കുന്നവര്‍ കൂട്ടുകാരല്ലല്ലോ..??
അതുകൊണ്ട് ആ വാചകം ഇങ്ങനെ തിരുത്താം..
സഹപാഠികള്‍ ചിരിക്കുന്നു..
എനിക്ക് അടി കിട്ടിയ സന്തോഷത്തിലാണവര്‍..
പക്ഷെ എന്നെ വേദനിപ്പിച്ചത് അടിയോ,സഹപാഠികളുടെ ചിരിയോ ഒന്നും ആയിരുന്നില്ല..
അവളുടെ ചിരിയായിരുന്നു..
എനിക്ക് കിട്ടിയ അടി അവളും ആസ്വദിക്കുന്നു..
അവളെ നോക്കിയിട്ടാണല്ലോ എനിക്ക് അടി കിട്ടയത്..
അവള്‍ എന്നിട്ട് മറു പക്ഷത് നിന്ന് ചിരിക്കുന്നു..


ആ പ്രണയം ഞാന്‍ അവിടെ അവസാനിപ്പിച്ചു..
കാമുകന്‍ അപമാനിതനാകുമ്പോള്‍ ആസ്വദിക്കുന്നവളാണോ കാമുകി..??


"ഒരിക്കലും അല്ല " എന്നാ ഉത്തരം ആയിരുന്നു എന്റെ മനസ്സ്‌ എനിക്ക് വീണ്ടും വീണ്ടും തന്നത്..
കാമുകന്റെ പതനത്തില്‍ ആഹ്ലാടിക്കുന്നവളെ കാമുകിയായി എനിക്ക് വേണ്ടാ..
അങ്ങനെ നാലാം ക്ലാസ്സിലെ അവസാന ദിനത്തോടെ എന്റെ ആദ്യ പ്രണയത്തിനു- പക്വത എത്തിയ ശേഷമുള്ള ആദ്യ പ്രണയത്തിനു അന്ത്യം കുറിച്ച്..
അന്ന് വൈകുന്നേരം വീടിലേക്ക് പോകുമ്പോള്‍ ഞാനൊരു പ്രതിജ്ഞ എടുത്തു..
"അഞ്ചാം ക്ലാസ്സ്‌ തുടങ്ങിയാല്‍ ഉടനെ മറ്റൊരുവളെ ല്യ്നടിച്ചു വളച്ചു അവളുമായി ഇവളുടെ മുന്നിലൂടെ നടക്കും.."
ആ പ്രതിജ്ഞ വീണ്ടും വീണ്ടും മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് ഞാന്‍ വീട്ടിലേക്കു നടന്നു..
ചൂരല്‍ അടി വീണ ഭൂപ്രദേശം തടവിക്കൊണ്ട്..


Monday

എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

വിന്‍സെന്‍ഷ്യന്‍ സഭാ ജീവിതത്തിലെ  പൊരുത്തക്കേടുകളാലും ഒറ്റപ്പെടലുകളാലും മുറിവേറ്റ് സഭയുടെ ചെലവില്‍ എം എ സോഷ്യോലജിയും എം എഡും മറ്റുമെടുത്തു സ്വതന്ത്രനായി ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി കരയാംപറമ്പ്കാരന്‍ മുന്‍ഫാദര്‍ ഷിബു കെ പി യുടെ ഗ്രീന്‍ ബുക്സ്‌ ആത്മകഥ , എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്,നമുക്കറിയാവുന്ന ആത്മീയപല്ലിടകുത്തലുകള്‍ വിവരിക്കുന്നു. 146 പേജുകള്‍ കുമ്പസാര രഹസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള  പല ഗോസിപ്പുകളും , പാരക്കഥകളും തന്‍സുരക്ഷാക്കഥകളും വിവരിച്ചിട്ടും ഷിബു ആത്മീയ സ്വാതന്ത്ര്യം നേടിയോ എന്നാ സംശയം പുസ്തകത്തിന്റെ മാത്രം പോരായ്മയല്ല.പിന്നെന്തിനു ഗ്രീന്‍ ബുക്സ്‌ കൃഷ്ണദാസ്‌ ഈ തുറന്നെഴുതലിനു മുതിര്‍ന്നു എന്നാണെങ്കില്‍ അത്തരമൊരു കാലമാണല്ലോ നാമിപ്പോള്‍ പിന്നിടുന്നത് എന്ന് സമാധാനം.
   പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയതിനു ശേഷം സിഎംഎ  സഭയില്‍ ചേര്‍ന്ന ഷിബുവിനെ അരയില്‍ പട്ട കെട്ടുന്ന സഭയില്‍ എന്തിനു ചേരണം എന്നാ കാരണം പറഞ്ഞു ഒരു പുരോഹിതന്‍ വിന്‍സെന്‍ഷ്യല്‍ സഭയില്‍ ചേര്‍ത്തു.മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം നടത്തുന്ന സന്ന്യാസ സമൂഹമാണ് വിന്‍സെന്‍ഷ്യല്‍ സഭ . സെമിനാരി ജീവിതത്തിലെ ഗുണ്ടായിസവും അടിമപ്പണിയും വിവരിക്ക്‌ുന്ന ഷിബുവിലെ താത്വികനും സാമൂഹ്യ ശാസ്ത്രജ്ഞനും കൂടെക്കൂടെ തലപോക്കുന്നുമുണ്ട്. സെമിനാരിയിലെ സുരക്ഷാ ജീവിതം ഒരാളെ യഥാര്‍ത്ഥ വെല്ലുവിളികളില്‍ നിന്ന് ഒളിചോടാനെ സഹായിക്കു. സഭാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ ഉപയോഗശൂന്യമായാല്‍ ചണ്ടി പൂലെയാവുമെന്നൊക്കെ ഷിബു പറയുന്നു..
   സെമിനാരിയിലെ കക്കൂസ് കുഴിയിലേക്ക് വിറകു ലോറി ചെരിഞ്ഞു വിറകു മുഴുവന്‍ "അച്ചന്‍കുഞ്ഞുങ്ങള്‍" കയറ്റേണ്ടി വന്നതോര്‍ത്ത് ഇപ്പോഴും  ഛ്ര്‍ദ്ദി വരുമെന്നെഴുതിയ ഷിബു പില്‍ക്കാലത്ത്  മൂന്നു നാല് വാഹനാപകടങ്ങള്‍ സഹിച്ചത് ദൈവ പരിപാലനമായി കരുതുന്നു.
ബെഡ്സോറും പിടിച്ചു കിടന്ന ഷിബുവിനെ സഭാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത്  40 ല്‍ താഴെ പ്രായമുള്ളപ്പോള്‍ സഭ വിടാന്‍ ഷിബുവിനെ പ്രേരിപ്പിച്ച ഘടകമാണ്.
  പുരോഹിത പരിശീലനകാലത്തെ പ്രാരംഭഘട്ടത്തിലോന്നായ നൊവിഷിയേറ്റും മറ്റും വിവരിക്കുമ്പോള്‍ ഷിബു കാട്ടുന്ന വിഷടാംഷക്കണ്ണ്‍ പിന്നീട് ലോപിച്ച് വരുന്നു..അത് കാഴ്ചപ്പാടിന്റെ കുഴപ്പമായി വായനക്കാര്‍ ശരിധരിക്കില്ലെന്കില്‍ ഷിബുവിന്റെ ഭാഗ്യം..
   തുറന്നു പറച്ചിലില്‍ നമ്മള്‍ കാണുന്ന  കഥാപാത്രങ്ങള്‍ - അച്ചന്‍റെ വീടിലാരോക്കെയുണ്ടെന്നു നോവിഷ്യെട്ടു ഗുരുവിനോട് തിരിച്ചു ചോദിച്ചവന്‍,ശവാസന ധ്യാനരീതി ഇഷ്ടപ്പെട്ട് ഉറങ്ങുന്ന വിദ്വാന്മാര്, സര്‍ജറി കഴിഞ്ഞു കാലു ശരിയയിട്ടും പരിലാലനകള്‍ക്കായി വീല്‍ചെയര്‍ തുടരുന്ന അച്ചന്‍.പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ റാഗിംഗ് ഭാഗമായി കണ്ണ് കെട്ടി തലയണ യുദ്ധം നടത്തുന്ന  ജൂനിയര്‍ - സീനിയര്‍കാര്, ഓഷോ പാര്‍കില്‍ പോയി രമിക്കുന്ന അച്ചന്‍കന്യാസ്ത്രീക്കുഞ്ഞുങ്ങള്‍,സമ്മാനമായി കിട്ടുന്ന ഭക്ഷണപദാര്‍ഥ്ങ്ങള്‍ ഒറ്റയ്ക്ക് കക്കൂസില്‍ പോയി കഴിക്കുന്ന അച്ചന്‍,തുടങ്ങിയവരെ ഉദ്ദേശിച്ചാകാം പുസ്തകത്തിന്റെ പുറം ചട്ടയില്‍ ഈ ആത്മകഥാകഥനതിന്റെ പാരായണപരതെയെക്കുറിച്ച്  പറഞ്ഞത്..
   പുരോഹിതപട്ടത്തിന് ശേഷം മുരിങ്ങൂര്‍ ഡിവൈന്‍ല്‍ ജോലി ചെയ്ത ഭാഗം നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്.പത്തു വര്ഷം മുന്‍പ് അവിടെ പോയ ഒരാള്‍ ഇപ്പോള്‍ പോയാലും അന്ന് കേട്ടത് തന്നെ കേള്‍ക്കാം. പക്ഷെ നമുക്ക് അറിയാന്‍ സാധ്യത ഇല്ലാത്ത ഒരു കുമ്പസാരരഹസ്യം ഷിബു വെളിപ്പെടുത്തുന്നു..മാനന്തവാടി രൂപതയില്‍ വച്ച് പോപ്പുലര്‍ മിഷന്‍ ധ്യനത്തിനിടെ ഒരു ചേച്ചി കുംബസാരിച്ചത് അവര്‍ ഒരു പെന്തകോസ്ത് പാസ്റെര്‍ അവരുടെ സഭയില്‍ നിന്ന്  പുറത്തുപോകാനൊരുങ്ങിയ ഒരു പെണ്‍കുട്ടിയെ കൊന്നതിനു സാക്ഷ്യം വഹിച്ചു എന്നാണ്..
    മാസം അയ്യായിരം രൂപ വരുമാനമുള്ള വൈദികര്‍ ഇടവക ഭരണത്തിന്റെ മൂന്നാം വര്ഷം ബൈക്കും ടിവിയും വാങ്ങുന്നതെങ്ങനെയെന്നു ചോദിച്ചുഷിബു പറയുന്നു,നാല് കുര്ബാനയ്ക്കുള്ള കാശ് വാങ്ങി ഒറ്റക്കുര്ബ്ബനയില്‍ ഒതുക്കിക്കളയും..ഏതെന്കിലും ഒരു വിശുദ്ധന്റെ പേരില്‍ ഒരു നൊവേന തുടങ്ങിയാലും മതി.
 അച്ചന്‍പണി ഉപജീവനമാര്‍ഗമായി,കരുതുന്നവര്‍,ദാസ്യമാനോഭാവക്കാര്‍,സുഖസുരക്ഷാന്വേഷകര്‍,
എന്നിവരുടെയിടയില്‍ നിന്നും രക്ഷപ്പെട്ട ഷിബു പറയുന്നത് സഭയിലെ 70% പേരും മന്ദബുദ്ധികളാണെന്നാണ്. ബുദ്ധിമാന്മാര്‍ പിന്‍സീറ്റിലിരുന്നു ഡ്രൈവ് ചെയ്യുന്നു.
   ഡീക്കന്‍പട്ടം സ്വീകരിക്കാന്‍ മനശ്ചാഞ്ചല്യം തോന്നിയ ഷിബു ദൈവത്തിന്റെ മുന്നില്‍ വയ്ക്കുന്ന ഡിമാണ്ട് ബാലിശമാണ്.മുറിക്കു പുറത്തിറങ്ങുമ്പോള്‍ രണ്ടു കന്യാസ്ത്രീകളെ കാണിച്ചു തരണെ എന്നാണ്. ആ ലക്ഷണം ചോദിക്കല്‍. ഷിബു സ്റ്റെയര്‍കയ്സില്‍ നിന്നിറങ്ങിയതും രണ്ടു കന്യാസ്ത്രീകള്‍ നടന്നു പോകുന്നത് കണ്ടു.
    പൌരോഹിത്യജീവിതത്തെ ജന്മി-കുടിയാന്‍ ബന്ധമായി വിശേഷിപ്പിക്കുന്ന ഷിബുവിന്റെ അച്ചന്‍പട്ടത്തിന് പോക്കറ്റിലെ 3000 ചെലവാക്കി ബിഷപ്പിന് കഴിക്കാന്‍ വാങ്ങിയ പലഹാരങ്ങള്‍ ഗായകസംഘം തിന്നത് വലിയ മുറിവാണ് ഷിബുവിനിന്നും!! എം എട് കഴിഞ്ഞു സഭ മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളില്‍ പഠിപ്പിക്കാന്‍ നിയോഗിച്ചത് കുറച്ചിലാണ്, അനുസരണം വ്രതമായി അഭ്യസിച്ച ഷിബുവിന്. എവിടെയാണ് ബഹു : മുന്‍അച്ചാ നിങ്ങളുടെ സമര്‍പ്പണം ???
    പുസ്തകത്തുടക്കത്തില്‍ സിസ്റ്റര്‍ ജെസ്മി പ്രശംസിച്ച ഷിബുവിന്റെ നിര്‍ദേശങ്ങളില്‍ ഒന്ന് 21 വയസായത്തിനു ശേഷം മതി സെമിനാരി പ്രവേശനം എന്നാണു.അങ്ങനെയാണെങ്കില്‍ ശിബുവിനെപ്പോലോരാള്‍സെമിനാരിയില്‍ ചേരുമായിരുന്നോ?? ഷിബു പറയും പോലെ കാലം ഉത്തരം പറയട്ടെ..
  ഒരു സംശയം കൂടി : ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ട്രിപ്പ്‌ ഇട്ടു എന്ന് പറയുന്നു ഷിബു..ഡിറിപ്  അല്ലേ സര്‍ അത്??ഗ്രീന്‍ ബുക്സാണോ ഷിബുവാണോ ഇതിനുത്തരം പറയുക.!!


Sunday

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”...


‘ഹിന്ദു‘ എന്ന പദം അറബികൾ സിന്ധുനദീതടം ആക്രമിച്ചപ്പോൾ നൽകിയ പേരാണ്.  അറബിഭാഷാ നിഘണ്ടുവിൽ ‘കാട്ടുകള്ളൻഎന്നാണ്  ആ പദത്തിന് നൽകിയിട്ടുള്ള അർത്ഥം.   അറബികൾഹിന്ദു’ എന്നാക്കിയത് അറബിഭാഷാശാസ്ത്രപ്രകാരമാണ്.   ‘ഇൻഡ്യ’ ഇംഗ്ലീഷുകാരന്റെ നാമകരണസംസ്കാരത്തിൽ നിന്നും കിട്ടിയതാണ് നമ്മുടെ സ്റ്റാമ്പിലും കറൻസിനോട്ടിലും ഇംഗ്ലീഷിൽഇൻഡ്യ’ എന്നാണ്   അച്ചടിക്കുന്നത്.  ഹിന്ദിയിൽ ‘ഭാരത് ’ എന്നുംഹിന്ദുവിന്  ബർബരൻ‘ എന്ന  അർത്ഥവും അറബിയിൽ കൊടുത്തിട്ടുണ്ട്.  അതിൽ നിന്നുമാണ്  ബാർബറസ് ‘  ഉണ്ടായിട്ടുള്ളത്.   ഭാരതത്തിൽ നിന്നുള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പണ്ടുകാലത്ത്  അറബിയിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നു.  അതെല്ലാം  അറബികളുടെ കണ്ടുപിടുത്തമായി യൂറോപ്പുവരെ എത്തിക്കാൻ  ഇസ്ലാമിക സാമ്രാജ്യത്വത്തിന് കഴിഞ്ഞു.  ഇംഗ്ലീഷുകാർ  ഇൻഡ്യ കണ്ടെത്തുന്നത് ഈ വഴിയിലൂടെയാണ്.   അതുകൊണ്ട്  ‘ഇൻഡ്യഎന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ‘കുറ്റവാളി’ എന്ന അർത്ഥം പോലും ഉണ്ടായി.  സ്വാതന്ത്ര്യം കിട്ടി ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടും ഇന്നും ഭാരതീയന്റെ നോട്ടുകൾനാണയങ്ങൾ,മുദ്രപത്രങ്ങൾഭരണഘടന എന്നിവയിൽ എന്ത് ഭാരതീയതയാണുള്ളത്.  ഭാരതത്തിലെ 60% നഗരങ്ങളുടെ പേരും ഇംഗ്ലീഷുകാർ നൽകിയതുതന്നെ ഇന്നും നാം കൊണ്ടു നടക്കുന്നു.  80% റോഡുകളും  നൽക്കവലകളും  ഇന്നും ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ പേരിലാണ്.   കാലാപാനിയിലെ ദുഷ്ടനായ  ജയിൽ ഭരണാധികാരിയുടെ പേരിലാണ് ഇന്നും ആൻഡമാനിലെ തുറമുഖം, - ‘പോർട്ട് ബ്ലെയർ’. 

(ഇപ്പോൾ ചില സ്ഥലനാമ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നത്  ആശ്വാസകരമാണ്.) 

ചരിത്രം വളച്ചൊടിക്കുന്നതിൽ ഭാരതീയരായ നാം ശബ്ദം ഉയർത്താറില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ആക്ട്. അതുപ്രകാരം ഇൻഡ്യയും പാക്കിസ്ഥാനും രണ്ടു വ്യത്യസ്ഥ രാജ്യങ്ങളാണ്.  ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ രണ്ടു ഭൂവിഭാഗങ്ങൾ -കോമൺവെൽത്ത് രാജ്യം.  അതിനാൽ  പാക്കിസ്ഥാൻ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നും,  എന്നാൽ  ഇൻഡ്യയും പാക്കിസ്ഥാനും  ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു   എന്ന ചരിത്രരേഖ നിലനിൽക്കുകയും ചെയ്യും
നമ്മുടെ ഭരണഘടന ഇന്നും 80% വിദേശനിയമങ്ങളെയാണ് പിൻതുടരുന്നത്പോലീസ്നീതിന്യായവകുപ്പ്വിദ്യഭ്യാസം,കര-നാവിക-വ്യോമസേനനിയമനിർമാണസഭ നടപടികൾ,വില്പന-വരുമാന-കടത്ത് നികുതികൾവിദേശനയങ്ങൾ തുടങ്ങിയവയെല്ലാം  വൈദേശികരീതികളെ അവലംഭിച്ചാണ് പ്രവർത്തിക്കുന്നത്.  പോലീസ്   ജനങ്ങളുടെ സംരക്ഷകരാകണം എന്നു പറയുന്നതല്ലാതെ  ‘ഇടിവണ്ടി’ എന്ന വിശേഷണം ഇല്ലാതാക്കാൻ നമുക്ക്  കഴിഞ്ഞിട്ടില്ല.  സ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനായി  ബ്രിട്ടീഷ് സർക്കാർ  പ്രത്യേകമായി ഉണ്ടാക്കിയ  ‘ഇടിവണ്ടി’ സംസ്കാരം തന്നെയാണ് ഇന്നും നമ്മുടെ പോലീസിന്റെ  കയ്യിലുള്ളത്.    ചരിത്രത്തിൽ  സത്യത്തെക്കാൾ കൂടുതൽ അസത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്രേഖപ്പെടുത്താതെപോയ സത്യങ്ങളാണ് അവയെക്കാൾ അധികം.  വളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ്     നമ്മുടെ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി നാം ഇന്ന് പിന്തുടരുന്നതും വിമർശിക്കുന്നതും.
ഭാരതത്തിന്റെ പുരാവൃത്തം  കാലാനുക്രമികമായ സൂക്ഷ്മതയില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.  ജനതയെ അടക്കി ഭരിക്കാൻ വഴി നോക്കുന്ന ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യചരിത്രം എഴുതിയിട്ടുള്ളത്.  അവരെഴുതിയ ചരിത്രഗ്രന്ഥങ്ങൾ നമ്മുടെ മനോവീര്യം കെടുത്താനുള്ളതാണ്.  നമ്മുടെ അധഃപതനം മാത്രമാണ്  അതിൽ ചിത്രീകരിക്കപ്പെടുന്നത്.  നമ്മുടെ ധർമ്മനിഷ്ഠയെക്കുറിച്ചോ  തത്ത്വജ്ഞാനത്തെപ്പറ്റിയോ സദാചാരമര്യാദകളെ സംബന്ധിച്ചോ   ഒന്നും അറിവില്ലാത്ത പരദേശികൾക്ക് നമ്മുടെ രാഷ്ട്രചരിത്രമെഴുതാൻ എങ്ങനെ  കഴിയുംപലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്ത്യാഭാസങ്ങളും അബദ്ധനിഗമനങ്ങളും  അവയിൽ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്എങ്കിലും നമ്മുടെ പുരാതനചരിത്രത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യവും പ്രസ്ക്തിയും അതിനുള്ള വഴിയും യൂറോപ്യന്മാർ ഇതിലൂടെ  കാണിച്ചു തന്നിട്ടുണ്ട്അതുകൊണ്ട്,  ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്കരിക്കുകയാണ്  നാം ഇനി ചെയ്യേണ്ടത്.  വിസ്മൃതിയിലാണ്ട് നഷ്ടപ്രായമായിക്കിടക്കുന്ന നമ്മുടെ അമൂല്യചരിത്രസമ്പത്തിനെ സമുദ്ധരിക്കാനായി  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കണംഅനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്സ്വന്തം വ്യക്തിമഹത്ത്വവും വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഭാരതീയ ജനത  ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്.

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യപ്രാപ്തിവരെ സോത്സാഹം പ്രയത്നിച്ചു മുന്നേറൂ.)





Reference :- Parthan vazhikatti