Sunday

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”...


‘ഹിന്ദു‘ എന്ന പദം അറബികൾ സിന്ധുനദീതടം ആക്രമിച്ചപ്പോൾ നൽകിയ പേരാണ്.  അറബിഭാഷാ നിഘണ്ടുവിൽ ‘കാട്ടുകള്ളൻഎന്നാണ്  ആ പദത്തിന് നൽകിയിട്ടുള്ള അർത്ഥം.   അറബികൾഹിന്ദു’ എന്നാക്കിയത് അറബിഭാഷാശാസ്ത്രപ്രകാരമാണ്.   ‘ഇൻഡ്യ’ ഇംഗ്ലീഷുകാരന്റെ നാമകരണസംസ്കാരത്തിൽ നിന്നും കിട്ടിയതാണ് നമ്മുടെ സ്റ്റാമ്പിലും കറൻസിനോട്ടിലും ഇംഗ്ലീഷിൽഇൻഡ്യ’ എന്നാണ്   അച്ചടിക്കുന്നത്.  ഹിന്ദിയിൽ ‘ഭാരത് ’ എന്നുംഹിന്ദുവിന്  ബർബരൻ‘ എന്ന  അർത്ഥവും അറബിയിൽ കൊടുത്തിട്ടുണ്ട്.  അതിൽ നിന്നുമാണ്  ബാർബറസ് ‘  ഉണ്ടായിട്ടുള്ളത്.   ഭാരതത്തിൽ നിന്നുള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം പണ്ടുകാലത്ത്  അറബിയിലേയ്ക്ക് തർജ്ജമ ചെയ്തിരുന്നു.  അതെല്ലാം  അറബികളുടെ കണ്ടുപിടുത്തമായി യൂറോപ്പുവരെ എത്തിക്കാൻ  ഇസ്ലാമിക സാമ്രാജ്യത്വത്തിന് കഴിഞ്ഞു.  ഇംഗ്ലീഷുകാർ  ഇൻഡ്യ കണ്ടെത്തുന്നത് ഈ വഴിയിലൂടെയാണ്.   അതുകൊണ്ട്  ‘ഇൻഡ്യഎന്ന പദത്തിന് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ‘കുറ്റവാളി’ എന്ന അർത്ഥം പോലും ഉണ്ടായി.  സ്വാതന്ത്ര്യം കിട്ടി ഷഷ്ടിപൂർത്തി ആഘോഷിച്ചിട്ടും ഇന്നും ഭാരതീയന്റെ നോട്ടുകൾനാണയങ്ങൾ,മുദ്രപത്രങ്ങൾഭരണഘടന എന്നിവയിൽ എന്ത് ഭാരതീയതയാണുള്ളത്.  ഭാരതത്തിലെ 60% നഗരങ്ങളുടെ പേരും ഇംഗ്ലീഷുകാർ നൽകിയതുതന്നെ ഇന്നും നാം കൊണ്ടു നടക്കുന്നു.  80% റോഡുകളും  നൽക്കവലകളും  ഇന്നും ഇംഗ്ലീഷ് പ്രഭുക്കന്മാരുടെ പേരിലാണ്.   കാലാപാനിയിലെ ദുഷ്ടനായ  ജയിൽ ഭരണാധികാരിയുടെ പേരിലാണ് ഇന്നും ആൻഡമാനിലെ തുറമുഖം, - ‘പോർട്ട് ബ്ലെയർ’. 

(ഇപ്പോൾ ചില സ്ഥലനാമ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നത്  ആശ്വാസകരമാണ്.) 

ചരിത്രം വളച്ചൊടിക്കുന്നതിൽ ഭാരതീയരായ നാം ശബ്ദം ഉയർത്താറില്ല എന്നതിന്റെ ഉത്തമോദാഹരണമാണ്  1947-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ആക്ട്. അതുപ്രകാരം ഇൻഡ്യയും പാക്കിസ്ഥാനും രണ്ടു വ്യത്യസ്ഥ രാജ്യങ്ങളാണ്.  ഡോമനിയൻ സ്റ്റാറ്റസ് മാത്രമുള്ളതും സ്വതന്ത്രാധികാരങ്ങളില്ലാത്തതുമായ രണ്ടു ഭൂവിഭാഗങ്ങൾ -കോമൺവെൽത്ത് രാജ്യം.  അതിനാൽ  പാക്കിസ്ഥാൻ ഭാരതത്തിന്റെ ഭാഗമായിരുന്നില്ലെന്നും,  എന്നാൽ  ഇൻഡ്യയും പാക്കിസ്ഥാനും  ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു   എന്ന ചരിത്രരേഖ നിലനിൽക്കുകയും ചെയ്യും
നമ്മുടെ ഭരണഘടന ഇന്നും 80% വിദേശനിയമങ്ങളെയാണ് പിൻതുടരുന്നത്പോലീസ്നീതിന്യായവകുപ്പ്വിദ്യഭ്യാസം,കര-നാവിക-വ്യോമസേനനിയമനിർമാണസഭ നടപടികൾ,വില്പന-വരുമാന-കടത്ത് നികുതികൾവിദേശനയങ്ങൾ തുടങ്ങിയവയെല്ലാം  വൈദേശികരീതികളെ അവലംഭിച്ചാണ് പ്രവർത്തിക്കുന്നത്.  പോലീസ്   ജനങ്ങളുടെ സംരക്ഷകരാകണം എന്നു പറയുന്നതല്ലാതെ  ‘ഇടിവണ്ടി’ എന്ന വിശേഷണം ഇല്ലാതാക്കാൻ നമുക്ക്  കഴിഞ്ഞിട്ടില്ല.  സ്വാതന്ത്ര്യസമരത്തെ അടിച്ചൊതുക്കാനായി  ബ്രിട്ടീഷ് സർക്കാർ  പ്രത്യേകമായി ഉണ്ടാക്കിയ  ‘ഇടിവണ്ടി’ സംസ്കാരം തന്നെയാണ് ഇന്നും നമ്മുടെ പോലീസിന്റെ  കയ്യിലുള്ളത്.    ചരിത്രത്തിൽ  സത്യത്തെക്കാൾ കൂടുതൽ അസത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്രേഖപ്പെടുത്താതെപോയ സത്യങ്ങളാണ് അവയെക്കാൾ അധികം.  വളച്ചൊടിക്കപ്പെട്ട സത്യങ്ങളാണ്     നമ്മുടെ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി നാം ഇന്ന് പിന്തുടരുന്നതും വിമർശിക്കുന്നതും.
ഭാരതത്തിന്റെ പുരാവൃത്തം  കാലാനുക്രമികമായ സൂക്ഷ്മതയില്ലാതെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.  ജനതയെ അടക്കി ഭരിക്കാൻ വഴി നോക്കുന്ന ഇംഗ്ലീഷുകാരാണ് നമ്മുടെ രാജ്യചരിത്രം എഴുതിയിട്ടുള്ളത്.  അവരെഴുതിയ ചരിത്രഗ്രന്ഥങ്ങൾ നമ്മുടെ മനോവീര്യം കെടുത്താനുള്ളതാണ്.  നമ്മുടെ അധഃപതനം മാത്രമാണ്  അതിൽ ചിത്രീകരിക്കപ്പെടുന്നത്.  നമ്മുടെ ധർമ്മനിഷ്ഠയെക്കുറിച്ചോ  തത്ത്വജ്ഞാനത്തെപ്പറ്റിയോ സദാചാരമര്യാദകളെ സംബന്ധിച്ചോ   ഒന്നും അറിവില്ലാത്ത പരദേശികൾക്ക് നമ്മുടെ രാഷ്ട്രചരിത്രമെഴുതാൻ എങ്ങനെ  കഴിയുംപലതരത്തിലുള്ള തെറ്റിദ്ധാരണകളും യുക്ത്യാഭാസങ്ങളും അബദ്ധനിഗമനങ്ങളും  അവയിൽ സ്വാഭാവികമായും കടന്നുകൂടിയിട്ടുണ്ട്എങ്കിലും നമ്മുടെ പുരാതനചരിത്രത്തിൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യവും പ്രസ്ക്തിയും അതിനുള്ള വഴിയും യൂറോപ്യന്മാർ ഇതിലൂടെ  കാണിച്ചു തന്നിട്ടുണ്ട്അതുകൊണ്ട്,  ധീരവും സ്വതന്ത്രവുമായ ഒരു വിജ്ഞാനസരണി ആവിഷ്കരിക്കുകയാണ്  നാം ഇനി ചെയ്യേണ്ടത്.  വിസ്മൃതിയിലാണ്ട് നഷ്ടപ്രായമായിക്കിടക്കുന്ന നമ്മുടെ അമൂല്യചരിത്രസമ്പത്തിനെ സമുദ്ധരിക്കാനായി  ഒരു പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കണംഅനേക ശതാബ്ദകാലത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി വീര്യവും പൌരുഷവും കെട്ട്സ്വന്തം വ്യക്തിമഹത്ത്വവും വംശപാരമ്പര്യവും മറന്ന് അജ്ഞതയിലും ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന  ഭാരതീയ ജനത  ഇനിയെങ്കിലും ഉണർന്നെഴുന്നേൽക്കേണ്ടതാണ്.

“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”
(ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യപ്രാപ്തിവരെ സോത്സാഹം പ്രയത്നിച്ചു മുന്നേറൂ.)





Reference :- Parthan vazhikatti

No comments:

Post a Comment